ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

റിംഗ്ടോൺ

ഉറങ്ങാൻ കിടന്നപ്പഴാണ് ഒരു പക്ഷിക്കരച്ചിൽ! "DON'T LEAVE ME, YOU ARE MY ENERGY" നോക്കുമ്പഴുണ്ട്, അതെന്റെ  കരളിൽ നിന്നു തന്നെ ഉയർന്നു പൊന്തിയതാവണം. FROM MY SELFEE CAM! അതേ, അതു തന്നെ.... എന്നെ ഉപേക്ഷിച്ചേക്കല്ലേ.... നീയാണെന്റെ ഊർജ്ജം ഞാൻ നീ തന്നെയും. YOU ARE MY ENERGY YOU ARE MY ENERGY ഉരുവിട്ടു ഞാനുറങ്ങി.

മാഞ്ഞു പോവാത്ത ആകാശം

എന്റെ പ്രാർത്ഥന നിന്റെ അർച്ചനകളിൽ പൂർണ്ണമായി മുദ്രകുത്തിയ രാവിലെത്ര നക്ഷത്രക്കുഞ്ഞുങ്ങളാണ് എന്റെ ദേഹത്തു പറ്റിപ്പിടിച്ചിരിക്കുന്നതെന്നോ! എന്റെ ത്യാഗമേ ത്യാഗമേയെന്ന് നിലവിളിച്ചീരാവിലെത്ര പുണ്യപ്പെട്ടു നീയെന്റെ വാക്കിന്റെ മോഹമേ. വാക്കാണു നീയെന്നും ഞാനും,നിന്റെ  തീയുടൽക്കൂട്ടിന്റെ ഉഷ്ണം പുകയുന്ന കാണാക്കയങ്ങളിൽ, മോഹം പുതച്ചുമ്മകൾ വാരിപ്പുണർന്ന രാവിന്റെ യാമങ്ങൾ കണ്ണു ചിമ്മാതെ ചിമ്മാതെ.... നിന്റെ പാൽക്കടൽ തീരത്ത്!

നിന്നോട്

ഇന്നലെ നിനക്ക് ശ്വാസം മുട്ടിയിരുന്നോ? ഞാൻ നിന്നെയൊന്ന് ഇറുകെ പുണർന്നിരുന്നു. ഞാൻ നിന്നോട് കള്ളം പറഞ്ഞു എന്നു നീ ഒരിക്കൽ  പറഞ്ഞത്, എന്തായിരുന്നുവെന്ന് പറയുമോ? മൗനത്തിന്റെ സൗന്ദര്യ ഭാഷ നീയാണെന്നെ പഠിപ്പിച്ചത്, അതു കൊണ്ട് നിന്നെ മാത്രം ശ്വസിച്ച് ഞാനിന്ന് ജീവിക്കുന്നു. നീയവിടെത്തന്നെയുണ്ട് എന്നുറപ്പിക്കുക എന്താനന്ദമാണ്. ഇന്നലെ നമ്മളെ വേട്ടയാടി വന്നവർ നിന്നെയെവിടെയാണ് ഒളിപ്പിച്ചത്? പിന്നെ അവരെന്നെ വേട്ടയാടി, ഞാനെവിടൊക്കെയോ അലഞ്ഞൊടുവിൽ നെഞ്ചു പൊട്ടിയെന്റെ കിടക്കപ്പായിൽ ശ്വാസം കിട്ടാതെ പിടഞ്ഞ്....
എന്റെ ഇടനെഞ്ചിൽ കുടികൊള്ളും തുടിപ്പേ, എന്റെ ഉള്ളം കയ്യിൽ നിന്നും നിന്റെ ഉള്ളം കയ്യിലേക്കെന്റെ ഹൃദയം ഞാൻ വിടുർത്തിയിടുന്നു. [പുഞ്ചിരിയിലേക്ക് എളുപ്പവഴികളില്ല, അവനവന്റെ നിഷ്‌കളങ്കതയുടെ വീണ്ടെടുപ്പല്ലാതെ.  'With passion pray, with passion love.. why look like a dead fish in God's ocean?  നിന്റെ ഇടനെഞ്ചിൽ കുടികൊള്ളും തുടിപ്പു ഞാൻ! ഭ്രാന്തമായി പ്രാർത്ഥിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്ക്  അവന്റെ കടലിൽ  ചത്ത മീനുകളെക്കണക്ക്  ഒഴുകി നടക്കുക എളുപ്പമല്ല.  വാലിൽ കുത്തി അതുയരെ ചാടുന്നുണ്ട്. നദിയുടെ മാറിൽ നിന്ന് ഒരു മത്സ്യം പുളകം പൂണ്ട് ഉയരേക്ക് ചാടുന്നതു പോലെ! .
മുഖംമൂടികൾ വച്ച ചുണ്ടുകൾ കൊണ്ട് പരസ്പരം ചുംബിച്ചു നിൽക്കുന്നതു കണ്ടു കണ്ടു നിൽക്കുമ്പോഴാണ് നീയെന്നിലേക്ക്  തോരാത്ത മോഹമെറിഞ്ഞത്, എന്നത്തെയും പോലെത്തന്നെ. അത്ഭുതകരമെന്നൊന്നുമല്ല, ഒരിക്കലുമൊടുങ്ങുവാൻ കൂട്ടാക്കാത്ത സത്യത്തിന്റെ നേർക്കാഴ്ചകളാണെന്റെയീ ആറാമിന്ദ്രിയത്തിലെ സ്ഫടിക സുതാര്യതകൾ.

❤❤ടൈറ്റാനിക്ക് ❤❤

അവസാനത്തെ ബോട്ടും പോയ്ക്കഴിഞ്ഞോ? ഇല്ല, ഞാനിപ്പഴും പെരുവിരലൂന്നിയുള്ള ആ നടനവിസ്മയത്തെ ആ നിമിഷത്തിന്റെ അത്യപൂർവ്വതയെ വീണ്ടുമെന്നിലേക്കാവഹിച്ച് ഒരു നീണ്ട മയക്കത്തിലേക്ക് കൂപ്പുകുത്തുകയാണ്. എന്റെ പ്രണയമേ എല്ലാ പ്രണയികൾക്കും നിന്റെ മുഖം തന്നെ! ചിന്തയും ചലനവും നടനവും ഹൊ? മുടി കോതി തല മാടി വെട്ടിച്ച  നടത്ത പോലും! എല്ലാം ഞാൻ കണ്ടതാണ്, കൊതി തീരെ കണ്ടതാണ്, കൊതി തീരാതെയെന്നിട്ടും നിന്റെ തീരത്തു തന്നെ, മഞ്ഞുറഞ്ഞ ജലപാളിയിൽ നിന്നിലേക്കെന്റെ പ്രണയമെറിഞ്ഞ്. അവസാന ബോട്ടും പോയ്ക്കഴിഞ്ഞിട്ടുണ്ടാകുമോ?!

അതേ നിലയിൽ തന്നെ.

ആദ്യമായ്ത്തന്ന ഉറച്ച കൂട്ടിന്റെ  വാഗ്ദത്തം നീയായിരുന്നു എന്നുള്ളതാണ് ഒക്കേറ്റിന്റെയും ഉത്തരം. കൈയ്യടക്കലോ പ്രതികാരമോ കീഴടക്കലോ സ്വന്തമാക്കലോ ഒന്നുമല്ലാത്ത ഒരൊന്നിന്റെ ആജീവനാന്ത വാഗ്ദാനം. സമയവും നീയുമുള്ളപ്പോൾ ഞാനുമുണ്ടെന്ന കൂട്ടിന്റെ വാഗ്ദാനം. മറ്റൊരിടത്തും ഇല്ലാത്ത ആനന്ദം. അതങ്ങിനെയൊക്കെത്തന്നെ ആവണം എന്നു തുടങ്ങിയ പ്രാർത്ഥനകളുണ്ട് പലേടങ്ങളിലായി കയറിയിറങ്ങിയ ദേവാലയങ്ങളിൽ, പാപഭാരത്താലേ പശ്ചാത്തപിച്ചല്ല, എന്റെ കൂട്ടിന്റെ കൈ അടർത്തിക്കളയാതിരിക്കുവാൻ നിന്നിലെ എന്നെ പിരിയാതിരിക്കുവാൻ. നിന്നെപ്പിരിയാതിരിക്കലാണ് എന്നിലെ പാപപരിഹാരം എന്റെയുള്ളിൽ നീ പിരിയാതിരിക്കണം.. ആദ്യവും അവസാനവും ഒക്കെ നീ തന്നെ! ഞാൻ നോക്കി? നീയുള്ളിടങ്ങളൊക്കെ ഞാൻ വീണ്ടും വീണ്ടും നോക്കി! ആദ്യവും അവസാനവും  ഒക്കെ നീ തന്നെ.ആദ്യവും അവസാനവും ഒക്കെ നീ തന്നെ! ഞാൻ നോക്കി? നീയുള്ളിടങ്ങളൊക്കെ ഞാൻ നോക്കി! ആദ്യവും അവസാനവും  ഒക്കെ നീ തന്നെ. എത്ര തന്നെ വീട്ടുതടങ്കലിൽ കഴിഞ്ഞാലും പച്ചകുത്തിപ്പോയ എന്റെ ഉടലുടമ്പടി അത്ര മാത്രമല്ല നീയെന്നിൽ. പരമാണുവിലുമലിഞ്ഞ ഓർമ്മയുടെ ഞരമ്പുകൾ കണക്കേ ഞാനീ സ്മൃതി ഭിത്തിയിൽ പതിഞ്ഞൊട്ടി, നീ വരുമ്പോൾ മ...

മരിക്കാത്തത് നീ മാത്രമാവണം.

മരിക്കാത്തത് നീ മാത്രമാവണം. എന്റെ ചിത്ര ജാലകം നിറയെ അവനായിരിക്കും. എന്നുവച്ച്, എന്റെ മരണകാരണമന്വേഷിച്ച് ആരും അവന്റെ പുറകേ പോയേക്കരുത്. ഇപ്പോത്തന്നെ ഞാനുണ്ടാക്കിയ അവന്റെ തന്നെ ഭാഷയിൽ 'കാറ്റ് തകർത്ത പായ്മരം' എന്നത് എന്റെ കൂടെപ്പോരുന്ന നോവു തന്നെ, എങ്കിലും, എനിക്ക് തനിച്ച് നിൽക്കണം ഇനിയെനിക്ക് തനിച്ച് യാത്രയാവണം. ഒരു നോവും കൂടെ കൊണ്ടു പോകാതെ തനിച്ച്.... അവനെന്റെ കാഴ്ചയും കൂട്ടും പ്രണയവും ഒക്കെയാണ് ,  പക്ഷേ,  എന്റെ മരണകാരണമന്വേഷിച്ച്  ഇനിയാരും,  അവനേ തിരഞ്ഞു ചെന്നേക്കരുത്. എത്ര തരം നോട്ടങ്ങളാണ് ഞാനെന്നിൽ നിന്റെതായി നിരത്തിയിട്ടിരിക്കുന്നത്! എത്ര തെറിവാക്ക്  മറന്നാലാണ് ഇത്രയെങ്കിലും ഒന്നടുക്കി കിട്ടുക ജീവിതം! മരണം തൊട്ടടുത്തുണ്ട് കുരുക്കു നീട്ടി, ഭ്രാന്തിന്റെ ചങ്ങല പൊട്ടിച്ച് വിവേകത്തിന്റെ നൂലിഴപ്പഴുതിൽ കാൽ വഴുതുമെന്ന് തോന്നിപ്പിക്കും വിധമത്  ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ പതുങ്ങുന്നുണ്ട്. എനിക്ക് കിട്ടേണ്ടത് ചോദിച്ചു വാങ്ങിക്കുവാൻ, ഭ്രാന്തിന്റെ കടന്നൽക്കൂട് കല്ലെറിഞ്ഞുടക്കേണ്ടതുണ്ടോ? അത്യാവശ്യം വേണ്ടതല്ലാത്തതൊക്കെ ഈയുള്ളവർ ആവശ്യത്തിലധികം ഉപയോഗിക്കുന്നുണ്ടല്ലോ?...

താടിയോട്.

താടിയോട്. വല്ലാത്തൊരാസക്തിയുണ്ട് നിന്നിൽ... എന്റെയുമ്മകളേൽക്കാതെ നീ നിന്നെക്കളഞ്ഞു പോകാതിരിക്കണം. എന്നിലേക്കെത്തുംവരെയെങ്കിലും നീ നിന്നിൽ കാത്തിരിക്ക! അത്രമേൽ ഭംഗിയിൽ നീയെന്നിൽ വിടർന്നു ലസിക്ക! ഉമ്മ കൊണ്ട് കൂടുകെട്ടും ഞാൻ നിന്നിൽ. ഹൊ! എന്തൊരാനന്ദമാണിന്ന്, നൂലിഴപ്പഴുതിൽ മാറിമറിയുന്നതാണീ ജീവിതം, പൊലിഞ്ഞു പോവാതെ പോവാതെ.

നഷ്ടരതി

നഷ്ട രതി. കൈയ്യെത്തിപ്പിടിച്ച് നിന്നെത്തൊട്ടിട്ടും നിന്നെയറിയാത്ത വണ്ണം നീയെന്നെയറിയാത്ത വണ്ണം ഒരവസ്ഥാന്തരമുണ്ടോ ഈ നാൽപത്തിയഞ്ചിന് ! നാൽപത്തിയഞ്ചിന്റെ അപ്രാപ്യതയിൽ ചൂളിച്ചുരുങ്ങുമോ കാത്തുവച്ചതൊക്കെയെന്നൊരു ആധിയുടെ അരികു ചേർന്ന്, പഞ്ചിന്ദ്രിയങ്ങളിലും നിറയുന്നുവെങ്കിലും ആനന്ദമൂർഛയുടെ അരികിൽ വച്ചോടി മറയുന്നു നീയിന്നെന്നിൽ! പ്രാർത്ഥനയുടെ പരകോടിയിൽ ഞാൻ നിന്നെയറിയുന്നു. ലോകത്തിന്റെ നോവേറ്റി  നിന്റെ ആയുധത്തിന്റെ മൂർച്ചയേറ്റുമ്പോഴും ബോധത്തിന്റെ തീക്ഷ്ണതീരങ്ങളിൽ നിന്നെത്തിരയുമ്പോഴും എന്നെപ്പിരിഞ്ഞുകൂടാത്ത നിന്റെ തീയുടലിലെന്നെ പുണർന്നു തന്നെ വേണമെന്ന എന്റെയീ രാത്രി മൊഴിയിൽ ഞാൻ വീണ്ടും വിണ്ടുമെന്നെ തളച്ചിടുന്നു നിന്നിൽ  നഷ്ടപ്പെട്ടു പോയേക്കാവുന്ന കൂട്ടിന്റെ മോഹമെന്ന സംശയമേ ഇനിയില്ലയെന്നിൽ. ഒരേയൊരു മോഹവിഭ്രമത്തിന്റെ  പാൽക്കടൽത്തീരത്ത് അമൃതേത്തിന്റെ അമ്ലരുചിയിൽ എന്റെ എന്നത്തേയും ജ്ഞാനസ്നാനമെന്ന് ഞാനിതാ സാക്ഷ്യപ്പെടു(ത്തു)ന്നു.

വൈറസ്സിന് (നോട്) പറയുവാനുള്ളത്

സ്വപ്നവും കാണും  ജീവിക്കുകയും ചെയ്യും,   നീ എനിക്കൊരു  തീരാനോവാണെന്ന്  ഞാൻ പറയില്ല നീയും.  എന്റെ ആനന്ദമേ ആനന്ദമേയെന്ന്  പുലമ്പിക്കൊണ്ടിരിക്കയും ചെയ്യും.  നിന്നെക്കുറിച്ച് മാത്രമേ  എഴുതുന്നുള്ളു ഞാൻ  കാലങ്ങളായി,  എഴുതുവാനിനിയൊരു  വിഷയവും തികയാതിരിക്കണം  നീ മാത്രമാകണം  എനിക്കു നീ,  നീ മാത്രമാകണം.

തിരശ്ശീലയിൽ പതിഞ്ഞത് അഥവാ ഒരു പുസ്തക പ്രകാശനം

എന്റെ നിഴലായൊരു ചിത്തം(ത്രം) കൂടെയുണ്ടായിട്ട് പിന്നെയും ഞാനാരെയാണ് തിരയുന്നതെന്നാണ് ?.

കഴുതപ്പുലികൾ

എന്നെയെന്തിനാണിങ്ങനെ  നിങ്ങൾ,  വേട്ടയാടുന്നതെന്നാണ്?  കടിച്ചുകുടയുവാനുള്ള  എന്റെ വാസനകളെ  കുത്തിയിളക്കുവാനോ?