ലോകാവസാനം വരേയ്ക്കും നമ്മളൊരുമിച്ച് ചെയ്തതൊന്നും മാഞ്ഞു പോകുന്നില്ലതിനാൽ വീണ്ടുമീ പ്രണയകാലത്തേക്കിറ്റുന്നു ഞാനെന്റെ, മധുരദുഗ്ധം നിറച്ചൊരീ ഗുരുദക്ഷിണ!
എന്റെ പ്രാര്‍ത്ഥനകളൊക്കേയും നിന്റെ ആനന്ദങ്ങളെക്കുറിച്ചായിരുന്നു. എന്റെ സങ്കടങ്ങളൊന്നും നിന്നിലേക്കു പറത്തി വിട്ടിരുന്നില്ല ഞാന്‍. കണ്ണിലെ നക്ഷത്രത്തിളക്കങ്ങളില്‍ മാത്രമായിരുന്നു നിന്നിലേക്കുള്ള മഹായാനങ്ങളൊക്കേയും ഞാനനുഭവിച്ചതെന്നില്‍. കരുതണമെന്നു കരുതുന്നതൊന്നും കരുതുവാനാകാത്തൊരു കരുതലില്‍ ശൂന്യയായിപ്പോകുന്നുണ്ട് ഞാന്‍, കരുതണമെനിക്ക് കനിയണം. തുണയാകട്ടെയെനിക്ക് നിന്റെ എന്നെക്കുറിച്ചുള്ള പ്രാര്‍ത്ഥനാമന്ത്രങ്ങളും.