ആദ്യമായ്ത്തന്ന ഉറച്ച കൂട്ടിന്റെ
വാഗ്ദത്തം നീയായിരുന്നു
എന്നുള്ളതാണ്
ഒക്കേറ്റിന്റെയും ഉത്തരം.
കൈയ്യടക്കലോ പ്രതികാരമോ
കീഴടക്കലോ സ്വന്തമാക്കലോ
ഒന്നുമല്ലാത്ത ഒരൊന്നിന്റെ
ആജീവനാന്ത വാഗ്ദാനം.
സമയവും നീയുമുള്ളപ്പോൾ
ഞാനുമുണ്ടെന്ന കൂട്ടിന്റെ
വാഗ്ദാനം.
മറ്റൊരിടത്തും ഇല്ലാത്ത
ആനന്ദം.
അതങ്ങിനെയൊക്കെത്തന്നെ
ആവണം എന്നു തുടങ്ങിയ
പ്രാർത്ഥനകളുണ്ട്
പലേടങ്ങളിലായി
കയറിയിറങ്ങിയ
ദേവാലയങ്ങളിൽ,
പാപഭാരത്താലേ
പശ്ചാത്തപിച്ചല്ല,
എന്റെ കൂട്ടിന്റെ കൈ
അടർത്തിക്കളയാതിരിക്കുവാൻ
നിന്നിലെ എന്നെ
പിരിയാതിരിക്കുവാൻ.
നിന്നെപ്പിരിയാതിരിക്കലാണ്
എന്നിലെ പാപപരിഹാരം
എന്റെയുള്ളിൽ നീ
പിരിയാതിരിക്കണം..
ആദ്യവും അവസാനവും
ഒക്കെ നീ തന്നെ!
ഞാൻ നോക്കി?
നീയുള്ളിടങ്ങളൊക്കെ
ഞാൻ വീണ്ടും വീണ്ടും നോക്കി!
ആദ്യവും അവസാനവും
ഒക്കെ നീ തന്നെ.ആദ്യവും അവസാനവുംഒക്കെ നീ തന്നെ!
ഞാൻ നോക്കി?
നീയുള്ളിടങ്ങളൊക്കെ
ഞാൻ നോക്കി!
ആദ്യവും അവസാനവും
ഒക്കെ നീ തന്നെ.
എത്ര തന്നെ വീട്ടുതടങ്കലിൽ
കഴിഞ്ഞാലും
പച്ചകുത്തിപ്പോയ
എന്റെ ഉടലുടമ്പടി
അത്ര മാത്രമല്ല നീയെന്നിൽ.
പരമാണുവിലുമലിഞ്ഞ
ഓർമ്മയുടെ ഞരമ്പുകൾ കണക്കേ
ഞാനീ സ്മൃതി ഭിത്തിയിൽ
പതിഞ്ഞൊട്ടി,
നീ വരുമ്പോൾ മാത്രം
നിന്നിലേക്കാഞ്ഞു പുൽകി
മൂർച്ഛപ്പെടുന്നു..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ