ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മരിക്കാത്തത് നീ മാത്രമാവണം.

മരിക്കാത്തത് നീ മാത്രമാവണം.

എന്റെ ചിത്ര ജാലകം
നിറയെ അവനായിരിക്കും.
എന്നുവച്ച്,
എന്റെ മരണകാരണമന്വേഷിച്ച്
ആരും അവന്റെ പുറകേ
പോയേക്കരുത്.
ഇപ്പോത്തന്നെ
ഞാനുണ്ടാക്കിയ
അവന്റെ തന്നെ ഭാഷയിൽ
'കാറ്റ് തകർത്ത പായ്മരം'
എന്നത് എന്റെ കൂടെപ്പോരുന്ന
നോവു തന്നെ,
എങ്കിലും,
എനിക്ക് തനിച്ച് നിൽക്കണം
ഇനിയെനിക്ക്
തനിച്ച് യാത്രയാവണം.
ഒരു നോവും കൂടെ കൊണ്ടു പോകാതെ തനിച്ച്....
അവനെന്റെ കാഴ്ചയും കൂട്ടും
പ്രണയവും ഒക്കെയാണ് , 
പക്ഷേ, 
എന്റെ മരണകാരണമന്വേഷിച്ച് 
ഇനിയാരും, 
അവനേ തിരഞ്ഞു ചെന്നേക്കരുത്.
എത്ര തരം നോട്ടങ്ങളാണ്
ഞാനെന്നിൽ നിന്റെതായി
നിരത്തിയിട്ടിരിക്കുന്നത്!
എത്ര തെറിവാക്ക് 
മറന്നാലാണ്
ഇത്രയെങ്കിലും ഒന്നടുക്കി കിട്ടുക
ജീവിതം!
മരണം തൊട്ടടുത്തുണ്ട്
കുരുക്കു നീട്ടി,
ഭ്രാന്തിന്റെ ചങ്ങല പൊട്ടിച്ച്
വിവേകത്തിന്റെ നൂലിഴപ്പഴുതിൽ
കാൽ വഴുതുമെന്ന് തോന്നിപ്പിക്കും വിധമത് 
ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ പതുങ്ങുന്നുണ്ട്.
എനിക്ക് കിട്ടേണ്ടത് ചോദിച്ചു വാങ്ങിക്കുവാൻ,
ഭ്രാന്തിന്റെ കടന്നൽക്കൂട്
കല്ലെറിഞ്ഞുടക്കേണ്ടതുണ്ടോ?
അത്യാവശ്യം വേണ്ടതല്ലാത്തതൊക്കെ
ഈയുള്ളവർ ആവശ്യത്തിലധികം
ഉപയോഗിക്കുന്നുണ്ടല്ലോ?
ശരിയാണ് ഉണ്ട് ,
മരിക്കാനുള്ള തോന്നിപ്പിക്കലുകള്‍
പക്ഷേ
എനിക്കു കെടുത്തിക്കളയണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാഞ്ഞു പോവാത്ത ആകാശം

എന്റെ പ്രാർത്ഥന നിന്റെ അർച്ചനകളിൽ പൂർണ്ണമായി മുദ്രകുത്തിയ രാവിലെത്ര നക്ഷത്രക്കുഞ്ഞുങ്ങളാണ് എന്റെ ദേഹത്തു പറ്റിപ്പിടിച്ചിരിക്കുന്നതെന്നോ! എന്റെ ത്യാഗമേ ത്യാഗമേയെന്ന് നിലവിളിച്ചീരാവിലെത്ര പുണ്യപ്പെട്ടു നീയെന്റെ വാക്കിന്റെ മോഹമേ. വാക്കാണു നീയെന്നും ഞാനും,നിന്റെ  തീയുടൽക്കൂട്ടിന്റെ ഉഷ്ണം പുകയുന്ന കാണാക്കയങ്ങളിൽ, മോഹം പുതച്ചുമ്മകൾ വാരിപ്പുണർന്ന രാവിന്റെ യാമങ്ങൾ കണ്ണു ചിമ്മാതെ ചിമ്മാതെ.... നിന്റെ പാൽക്കടൽ തീരത്ത്!

വൈറസ്സിന് (നോട്) പറയുവാനുള്ളത്

സ്വപ്നവും കാണും  ജീവിക്കുകയും ചെയ്യും,   നീ എനിക്കൊരു  തീരാനോവാണെന്ന്  ഞാൻ പറയില്ല നീയും.  എന്റെ ആനന്ദമേ ആനന്ദമേയെന്ന്  പുലമ്പിക്കൊണ്ടിരിക്കയും ചെയ്യും.  നിന്നെക്കുറിച്ച് മാത്രമേ  എഴുതുന്നുള്ളു ഞാൻ  കാലങ്ങളായി,  എഴുതുവാനിനിയൊരു  വിഷയവും തികയാതിരിക്കണം  നീ മാത്രമാകണം  എനിക്കു നീ,  നീ മാത്രമാകണം.

താടിയോട്.

താടിയോട്. വല്ലാത്തൊരാസക്തിയുണ്ട് നിന്നിൽ... എന്റെയുമ്മകളേൽക്കാതെ നീ നിന്നെക്കളഞ്ഞു പോകാതിരിക്കണം. എന്നിലേക്കെത്തുംവരെയെങ്കിലും നീ നിന്നിൽ കാത്തിരിക്ക! അത്രമേൽ ഭംഗിയിൽ നീയെന്നിൽ വിടർന്നു ലസിക്ക! ഉമ്മ കൊണ്ട് കൂടുകെട്ടും ഞാൻ നിന്നിൽ. ഹൊ! എന്തൊരാനന്ദമാണിന്ന്, നൂലിഴപ്പഴുതിൽ മാറിമറിയുന്നതാണീ ജീവിതം, പൊലിഞ്ഞു പോവാതെ പോവാതെ.